കവിതകൾ

img 6408

4, ഒറ്റയാകുമ്പോൾ – ഞാൻ നട്ട വിത്തുകൾ

കവിത തിരികെത്തരാനൊന്നുമില്ല,കനൽ തിന്ന കരളിലിനിപ്പാടാനുമില്ല അരികിൽ നിൽക്കനാരുമില്ല തലചായ്ച്ചു മടിയിൽ മയങ്ങാനാരുമില്ല എരിവെയിൽ മുറ്റിക്കനത്തൊരു വീഥിതൻ നെറുകിൽ ഫണം വിരിച്ചാടുന്നു സൂര്യൻ മകുടിയും പുള്ളുവൻപാട്ടുമില്ല,നെഞ്ചി- ലുരുകുമൊരു കണ്ണീർക്കനപ്പു മാത്രം ഇരുളുമാകാശവുംചുവടിൽനിന്നിഴതെറ്റി- യൊഴുകും മണൽത്തരിക്കുളിരും കിനാക്കളും തിരികെയെത്തുമ്പോളൊഴിഞ്ഞ ഭിക്ഷാപാത്ര- മുടിയനെത്തേടി തനിച്ചിക്കുമ്പോൾ കവിതയായോരോ നെടുവീർപ്പിനൊപ്പവും കടൽകടന്നെത്തുന്നു കനവുകൾ കാഴ്ചകൾ വ്ൃണിതവേനൽപ്പനിക്കെടുതിയിൽ രാവിൻ്റെ കുളിരുമായെത്തുന്നു നിനവുകൾ നോവുകൾ ചുറ്റിലും കാണുന്നതൊക്കെയും പൊയ്മുഖം പൊയ്കാലിലത്രേ നടക്കുന്നു നമ്മളും സ്നേഹിച്ചൊരാളെ മരക്കുരിശേറ്റുവാൻ ശീലിച്ചുപോയ മനുഷ്യ ബന്ധങ്ങളേ നോവിച്ചു നേരിൻ നിലവറയ്ക്കുള്ളിൽ നാം ജീവിച്ചുപോകാൻ […]

4, ഒറ്റയാകുമ്പോൾ – ഞാൻ നട്ട വിത്തുകൾ Read More »

img 6312

ശവമുറി

മരണം ചുംബിച്ച മനുഷ്യർ മൗനത്തിലാണ്ടു തണുത്തുറയുന്നു. ശവമുറിക്കുള്ളിലെ  മരംകോച്ചുന്ന തണുപ്പറിയുന്നില്ല. ഇന്ന് മറഞ്ഞുപോയ ഇന്നലെകൾ ഇന്നും നാളെയും തമ്മിലെത്ര ദൂരമുണ്ട്? ഇനിയെത്ര നാൾ ഇവിടെയെറിയാതെ ഈ മുറിക്കുള്ളിൽ വസിക്കുന്നു. ജനനവും മരണവും താണ്ടിയ ദൂരമറിയില്ല ജീവൻ കാർന്നുതിന്നുന്ന ജീർണ്ണതയേൽക്കാതെ മറ്റു  ജീവസ്സുറ്റവർക്കൊപ്പം ഉറങ്ങുന്നു. ഞാൻ എന്റെ പരേതരെ കണ്ടു, ഞങ്ങളുണ്ടെന്നു ചൊല്ലി കൂടെ വന്നു. ഞാനും നീയും ഇനിയൊരേ ദിക്കിലാണ്, ഞങ്ങളോടൊത്തു യാത്ര തുടരാം.. അതേ ജീവിതത്തിൽ നീയും ഞാനും  ആ തണുപ്പ് അനുഭവിക്കുന്നു.  അതേ ശവപ്പെട്ടിയിൽ

ശവമുറി Read More »

Shopping Cart